വൈകിട്ട് 6.30 വരെയാണ് വോട്ടെടുപ്പ് നടക്കുക. ബിജെപിക്ക് വേണ്ടി പ്രിയങ്ക ടിബ്രേവാളും സിപിഎമ്മിനായി ശ്രീജിബ് ബിശ്വാസമാണ് മമതക്കെതിരെ മത്സരിക്കുന്നത്. സ്ഥാനാർത്ഥികൾ മരിച്ചതിനെ തുടർന്ന് മാറ്റി വച്ച സംസേർഗഞ്ച്, ജാങ്കിപ്പൂർ മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.
അതേസമയം പശ്ചിമബംഗാളിലെ അക്രമങ്ങളിൽ മുഖ്യമന്ത്രി മമതാ ബാനർജി സർക്കാരിനെതിരെ ഗവർണർ രംഗത്തുവന്നു. സംസ്ഥാനത്ത് വൻ പ്രതിസന്ധിയാണെന്ന് ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. അക്രമം നിയന്ത്രിക്കാനായില്ലെന്നും സർക്കാർ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും ഗവർണർ പരസ്യമായി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിന് ശേഷം നടന്ന അക്രമങ്ങളിൽ കേന്ദ്രം ആവശ്യപ്പെട്ട റിപ്പോർട്ട് നൽകാനോ ഗവർണ്ണർക്ക് വിശദീകരണം നൽകാനോ ചീഫ് സെക്രട്ടറി തയ്യാറായില്ല.
പ്രചാരണത്തിനിടെ പ്രവര്‍ത്തകര്‍ക്കൊപ്പം ഡാന്‍സ് കളിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ സംഗീതപരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മമതാ ബാനര്‍ജി തന്റെ പ്രവര്‍ത്തകരോടൊപ്പം നൃത്തം ചെയ്തത്